മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ Part 8
ആനക്കാട്ടിൽ ഈപ്പച്ചൻ
ആനക്കാട്ടിൽ കുടുംബവും കടയാടി കുടുംബവും നടത്തിയിരുന്ന മദ്യ വ്യാപാരവും അതിനെ തുടർന്നുണ്ടാകുന്ന ശത്രുതയും ഏറ്റുമുട്ടലും വിഷയമാക്കി 1997 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ലേലം എന്ന സൂപ്പർഹിറ്റ് സിനിമയും അതിലെ കഥാപാത്രങ്ങളും മലയാളിയെ അക്കാലത്ത് ഏറെ ഹരംപിടിപ്പിച്ചതാണ്.
കേരളത്തിൽ ജീവിച്ചിരുന്ന ഒരു മദ്യരാജാവിന്റെ കഥാപാത്രവൽക്കരണമാണ്ആനക്കാട്ടിൽ ഈപ്പച്ചനെന്ന് തിരക്കാഥാകൃത്ത് രഞ്ജി പണിക്കർ വ്യക്തമാക്കുന്നു. കിംഗ് എന്ന മമ്മൂട്ടി സിനിമക്ക് മുൻപ് രഞ്ജിപണിക്കരും ഷാജി കൈലാസും ചേർന്ന് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് ആ സിനിമക്ക് തീരുമാനിച്ചിരുന്ന പേരാണ് ലേലം എന്നത്. പിന്നീട് അത് മാറ്റി വച്ച് മമ്മൂട്ടിയെ നായകനാക്കി കിംഗ് എന്ന സിനിമ ചെയ്തു. കിങ്ങിന് ശേഷം ഷാജി കൈലാസും രഞ്ജി പണിക്കരും ഒരുമിച്ചിനി സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലെത്തി. ആ സമയത്താണ് ജോഷി ഒരു സിനിമ ചെയ്യാനായി രഞ്ജിയെ ക്ഷണിച്ചത്. ലാൽ സിനിമക്ക് മനസ്സിൽ കണ്ടു വച്ച ലേലം എന്ന പേര് ജോഷിയുമൊത്തുള്ള സുരേഷ്‌ഗോപി സിനിമക്ക് നൽകുകയായിരുന്നു.
താവഴിയിൽ വേരുകൾ പാലയിലാണ്. അവിടെ കണ്ടിട്ടുള്ള കുടിയേറ്റ കൃസ്ത്യാനികളുടെ പച്ചയായ ജീവിതം ഒരുപാട് ആകർഷിച്ചിട്ടുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു. ഇവരിൽ പലരെയും വല്ലാത്ത ഒരാരാധനയോടെ നോക്കി നിന്ന കുട്ടിക്കാലം കഥാകൃത്തിനുണ്ട്. കണ്ടു പരിചയിച്ച തെമ്മാടിത്തവും സന്മനസ്സുമുള്ള ഒരു നാടൻ ചട്ടമ്പിയിൽ നിന്നാണ് ചാക്കോച്ചി എന്ന കഥാപാത്രത്തെ രഞ്ജി പണിക്കർ ഒരുക്കിയത്.
ജോഷി സാറും രഞ്ജി പണിക്കരും ചേർന്നൊരുക്കിയ ഒരു കഥാപാത്രത്തെ അഭിനയിക്കുക എന്നല്ലാതെ കൂടുതലായി ഒന്നും ചെയ്തിട്ടില്ലെന്ന് ചാക്കോച്ചി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ നടൻ സുരേഷ്‌ഗോപി. "അത് വിജയിച്ചതും പ്രേക്ഷകർക്ക് ഇഷ്ടമായതും ഈശ്വരാനുഗ്രഹമാവണം."
ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രത്തെ എം.ജി. സോമൻ അതിമനോഹരമാക്കിയെന്ന് സംവിധായകൻ ജോഷി പറയുമ്പോൾ ലേലവുമായി ബന്ധപ്പെട്ടു വേദനിപ്പിക്കുന്ന ഒരോർമ്മയിലാണ് രഞ്ജിപണിക്കർ.
"സോമേട്ടനും ഞാനും വ്യക്തിപരമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ മിക്ക സ്ക്രിപ്റ്റിലും സോമേട്ടൻ അഭിനയിച്ചിട്ടുമുണ്ട്. കിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സോമേട്ടൻ എന്നോട് പറഞ്ഞു - " എടാ മരിക്കും മുൻപേ എനിക്കൊരു നല്ല കഥാപാത്രത്തെ താടാ"യെന്ന്. പിന്നീട് ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രത്തെ സോമേട്ടനായി കരുതി വയ്ക്കുമ്പോൾ പിന്നീടൊരിക്കലും തന്റെ തിരക്കഥയിലഭിനയിക്കാൻ സോമേട്ടനുണ്ടാവില്ലെന്ന് കരുതിയിരുന്നില്ല." ഷൂട്ടിങ് കഴിഞ്ഞും സോമേട്ടൻ അക്കാലത്ത് ആനക്കാട്ടിൽ ഈപ്പച്ചനായി ജീവിക്കുകയായിരുന്നു. രഞ്ജി പണിക്കർ ഓർമ്മിക്കുന്നു.
ഇന്നും സോമനെന്ന അതുല്യ പ്രതിഭയുടെ വീടിനു മുന്നിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ വലിയൊരു ചിത്രമുണ്ട്. ഒരിക്കലും മറക്കാത്ത ഒരോർമ്മക്കുറിപ്പു പോലെ... രഞ്ജി പണിക്കർ സമ്മാനിച്ച ചിത്രം....
കേരളത്തിൽ ജീവിച്ചിരുന്ന ഒരു മദ്യരാജാവിന്റെ കഥാപാത്രവൽക്കരണമാണ്ആനക്കാട്ടിൽ ഈപ്പച്ചനെന്ന് തിരക്കാഥാകൃത്ത് രഞ്ജി പണിക്കർ വ്യക്തമാക്കുന്നു. കിംഗ് എന്ന മമ്മൂട്ടി സിനിമക്ക് മുൻപ് രഞ്ജിപണിക്കരും ഷാജി കൈലാസും ചേർന്ന് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് ആ സിനിമക്ക് തീരുമാനിച്ചിരുന്ന പേരാണ് ലേലം എന്നത്. പിന്നീട് അത് മാറ്റി വച്ച് മമ്മൂട്ടിയെ നായകനാക്കി കിംഗ് എന്ന സിനിമ ചെയ്തു. കിങ്ങിന് ശേഷം ഷാജി കൈലാസും രഞ്ജി പണിക്കരും ഒരുമിച്ചിനി സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലെത്തി. ആ സമയത്താണ് ജോഷി ഒരു സിനിമ ചെയ്യാനായി രഞ്ജിയെ ക്ഷണിച്ചത്. ലാൽ സിനിമക്ക് മനസ്സിൽ കണ്ടു വച്ച ലേലം എന്ന പേര് ജോഷിയുമൊത്തുള്ള സുരേഷ്‌ഗോപി സിനിമക്ക് നൽകുകയായിരുന്നു.
താവഴിയിൽ വേരുകൾ പാലയിലാണ്. അവിടെ കണ്ടിട്ടുള്ള കുടിയേറ്റ കൃസ്ത്യാനികളുടെ പച്ചയായ ജീവിതം ഒരുപാട് ആകർഷിച്ചിട്ടുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു. ഇവരിൽ പലരെയും വല്ലാത്ത ഒരാരാധനയോടെ നോക്കി നിന്ന കുട്ടിക്കാലം കഥാകൃത്തിനുണ്ട്. കണ്ടു പരിചയിച്ച തെമ്മാടിത്തവും സന്മനസ്സുമുള്ള ഒരു നാടൻ ചട്ടമ്പിയിൽ നിന്നാണ് ചാക്കോച്ചി എന്ന കഥാപാത്രത്തെ രഞ്ജി പണിക്കർ ഒരുക്കിയത്.
ജോഷി സാറും രഞ്ജി പണിക്കരും ചേർന്നൊരുക്കിയ ഒരു കഥാപാത്രത്തെ അഭിനയിക്കുക എന്നല്ലാതെ കൂടുതലായി ഒന്നും ചെയ്തിട്ടില്ലെന്ന് ചാക്കോച്ചി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ നടൻ സുരേഷ്‌ഗോപി. "അത് വിജയിച്ചതും പ്രേക്ഷകർക്ക് ഇഷ്ടമായതും ഈശ്വരാനുഗ്രഹമാവണം."
ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രത്തെ എം.ജി. സോമൻ അതിമനോഹരമാക്കിയെന്ന് സംവിധായകൻ ജോഷി പറയുമ്പോൾ ലേലവുമായി ബന്ധപ്പെട്ടു വേദനിപ്പിക്കുന്ന ഒരോർമ്മയിലാണ് രഞ്ജിപണിക്കർ.
"സോമേട്ടനും ഞാനും വ്യക്തിപരമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ മിക്ക സ്ക്രിപ്റ്റിലും സോമേട്ടൻ അഭിനയിച്ചിട്ടുമുണ്ട്. കിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സോമേട്ടൻ എന്നോട് പറഞ്ഞു - " എടാ മരിക്കും മുൻപേ എനിക്കൊരു നല്ല കഥാപാത്രത്തെ താടാ"യെന്ന്. പിന്നീട് ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രത്തെ സോമേട്ടനായി കരുതി വയ്ക്കുമ്പോൾ പിന്നീടൊരിക്കലും തന്റെ തിരക്കഥയിലഭിനയിക്കാൻ സോമേട്ടനുണ്ടാവില്ലെന്ന് കരുതിയിരുന്നില്ല." ഷൂട്ടിങ് കഴിഞ്ഞും സോമേട്ടൻ അക്കാലത്ത് ആനക്കാട്ടിൽ ഈപ്പച്ചനായി ജീവിക്കുകയായിരുന്നു. രഞ്ജി പണിക്കർ ഓർമ്മിക്കുന്നു.
ഇന്നും സോമനെന്ന അതുല്യ പ്രതിഭയുടെ വീടിനു മുന്നിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ വലിയൊരു ചിത്രമുണ്ട്. ഒരിക്കലും മറക്കാത്ത ഒരോർമ്മക്കുറിപ്പു പോലെ... രഞ്ജി പണിക്കർ സമ്മാനിച്ച ചിത്രം....
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

No comments:
Post a Comment