മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ Part 9
സൂസന്ന
2000 ലാണ് സൂസന്ന റിലീസ് ചെയ്യുന്നത് . ആ വർഷത്തെ രണ്ടു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച ചിത്രം. ജീവിതത്തിന്റെ പൊതുധാരയിൽ നിന്ന് മാറി ജീവിക്കേണ്ടി വന്ന വ്യക്തിയുടെ കഥയാണ് സൂസന്ന. പലരും പറഞ്ഞതുപോലെ സൂസന്ന വെറുമൊരു ലൈംഗിക തൊഴിലാളിയുടെ കഥയായിരുന്നില്ലെന്ന് സംവിധായകൻ ടി.വി.ചന്ദ്രൻ.
ഒരു ഭാര്യയാവാനും അമ്മയാവാനും തന്നെയായിരുന്നു എല്ലാവരെയും പോലെ സൂസന്ന യും ആഗ്രഹിച്ചിരുന്നത്. എന്നാൽ മനഃപൂർവം അല്ലാത്ത ഒരു തെറ്റിന് സമൂഹം അവളെ പുറത്താക്കുമ്പോൾ അവൾക്കു ജീവിക്കേണ്ടി വന്ന ശിഷ്ട ജീവിതത്തെയാണ് സൂസന്നയിലൂടെ ടി.വി.ചന്ദ്രൻ ദൃശ്യവൽക്കരിച്ചത്.
തുടക്കത്തിൽ ഒന്നുമറിയാതെ സംവിധായകൻ പറഞ്ഞത് പോലെയൊക്കെ അഭിനയിക്കുകയായിരുന്നെന്ന് സൂസന്ന എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി വാണി വിശ്വനാഥ്. "രണ്ടു സീൻ എടുത്തു കഴിഞ്ഞാണ് ചന്ദ്രൻ സാർ കഥ പറഞ്ഞു തന്നത്. പിന്നെ പിന്നെ എല്ലാ യൂണിറ്റ് അംഗങ്ങളും എന്നെ സൂസന്ന എന്ന തന്നെ ഷൂട്ടിങ് സമയത്ത് വിളിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നു."
മല്ലികാ സാരാഭായിയെ ആണ് ടി.വി.ചന്ദ്രൻ ആദ്യം സൂസന്നയായി കണ്ടത്. അവർക്കു പരിക്ക് പറ്റി വിശ്രമം ആയതിനാലാണ് സൂസന്ന എന്ന മികച്ച കഥാപാത്രം വാണിയെ തേടിയെത്തടിയത് ; ഒരു നിയോഗം പോലെ. സൂസന്നയായി വാണി കാഴ്ചവച്ചത് ഗംഭീര പ്രകടനം തന്നെയായിരുന്നുവെന്ന് ടി.വി. ചന്ദ്രൻ കൂട്ടിച്ചേർത്തു. "കുട്ടിക്കാലത്തു ധാരാളം കൃസ്ത്യാനി സുഹൃത്തുക്കളുണ്ടായിരുന്നു. അക്കാലത്ത് പള്ളിയിൽ പോകുമായിരുന്നു. എന്റെ വ്യക്തിത്വം രൂപീകരിക്കുന്ന കാലഘട്ടത്തിൽ കൃസ്ത്യാനികളുമായുണ്ടായ ആ സഹവാസം, ആ കൾച്ചറിനോടുണ്ടായ അടുപ്പം അതൊക്കെ തന്നെയായിരുന്നു സൂസന്നയുടെ കഥ കൃസ്ത്യൻ പശ്ചാത്തലത്തിൽ പറയാൻ പ്രേരിപ്പിച്ചത്." ടി.വി . ചന്ദ്രൻ വ്യക്തമാക്കുന്നു. എന്തായാലും സൂസന്ന വാണിക്ക് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്തു. ടി.വി.ചന്ദ്രന് ജൂറിയുടെ പ്രത്യേക പരാമർശവും.
ഒരു ഭാര്യയാവാനും അമ്മയാവാനും തന്നെയായിരുന്നു എല്ലാവരെയും പോലെ സൂസന്ന യും ആഗ്രഹിച്ചിരുന്നത്. എന്നാൽ മനഃപൂർവം അല്ലാത്ത ഒരു തെറ്റിന് സമൂഹം അവളെ പുറത്താക്കുമ്പോൾ അവൾക്കു ജീവിക്കേണ്ടി വന്ന ശിഷ്ട ജീവിതത്തെയാണ് സൂസന്നയിലൂടെ ടി.വി.ചന്ദ്രൻ ദൃശ്യവൽക്കരിച്ചത്.
തുടക്കത്തിൽ ഒന്നുമറിയാതെ സംവിധായകൻ പറഞ്ഞത് പോലെയൊക്കെ അഭിനയിക്കുകയായിരുന്നെന്ന് സൂസന്ന എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി വാണി വിശ്വനാഥ്. "രണ്ടു സീൻ എടുത്തു കഴിഞ്ഞാണ് ചന്ദ്രൻ സാർ കഥ പറഞ്ഞു തന്നത്. പിന്നെ പിന്നെ എല്ലാ യൂണിറ്റ് അംഗങ്ങളും എന്നെ സൂസന്ന എന്ന തന്നെ ഷൂട്ടിങ് സമയത്ത് വിളിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നു."
മല്ലികാ സാരാഭായിയെ ആണ് ടി.വി.ചന്ദ്രൻ ആദ്യം സൂസന്നയായി കണ്ടത്. അവർക്കു പരിക്ക് പറ്റി വിശ്രമം ആയതിനാലാണ് സൂസന്ന എന്ന മികച്ച കഥാപാത്രം വാണിയെ തേടിയെത്തടിയത് ; ഒരു നിയോഗം പോലെ. സൂസന്നയായി വാണി കാഴ്ചവച്ചത് ഗംഭീര പ്രകടനം തന്നെയായിരുന്നുവെന്ന് ടി.വി. ചന്ദ്രൻ കൂട്ടിച്ചേർത്തു. "കുട്ടിക്കാലത്തു ധാരാളം കൃസ്ത്യാനി സുഹൃത്തുക്കളുണ്ടായിരുന്നു. അക്കാലത്ത് പള്ളിയിൽ പോകുമായിരുന്നു. എന്റെ വ്യക്തിത്വം രൂപീകരിക്കുന്ന കാലഘട്ടത്തിൽ കൃസ്ത്യാനികളുമായുണ്ടായ ആ സഹവാസം, ആ കൾച്ചറിനോടുണ്ടായ അടുപ്പം അതൊക്കെ തന്നെയായിരുന്നു സൂസന്നയുടെ കഥ കൃസ്ത്യൻ പശ്ചാത്തലത്തിൽ പറയാൻ പ്രേരിപ്പിച്ചത്." ടി.വി . ചന്ദ്രൻ വ്യക്തമാക്കുന്നു. എന്തായാലും സൂസന്ന വാണിക്ക് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്തു. ടി.വി.ചന്ദ്രന് ജൂറിയുടെ പ്രത്യേക പരാമർശവും.

No comments:
Post a Comment